Tuesday, June 4, 2013

നായ എല്ല ചെട്ടാ... ഒരു നായിന്റെ മോനാ ........... (അവസാന ഗണ്ഡം)

ജോലി തിരക്ക് കാരണവും മണ്ടയിൽ വെളിച്ചം തെളിയാത്തത് കാരണവും പോസ്റ്റ്‌ സ്വല്പം ലേറ്റ് ആയി വായനക്കാർ സാദരം ക്ഷമിക്കുമല്ലോ.

ആപ്ലിക്കേഷൻ ഫോം വാങ്ങാൻ കോളേജുകൾ തെണ്ടാൻ ഇറങ്ങിയപ്പോയാണ് ഏതോ ഒരു വിദ്യാ ആഭാസൻ മന്ത്രി കോളേജിൽ നിന്നും പ്രീ ഡിഗ്രീ എടുത്തു കളഞ്ഞതായി ഞാൻ അറിയുന്നത് . അത് സ്കൂളിൽ പ്ലസ്‌ 2 ആയി രൂപ പരണാമം സംഭവിച്ചിരിക്കുന്നു. ചതി കൊല ചതി. നിന്നിടത്ത് നിന്ന് ഞാൻ മുദ്രാവാക്യം വിളിച്ചു. മന്ത്രി മന്ത്രി ആഭാസാ.... നിന്നെ പിന്നെ കണ്ടോളാം. മനസ്സില് വിളിച്ചത് കൊണ്ട് എന്നെ കൊല്ലാൻ  ആരും ആളെ അയച്ചില്ല, എന്റെ ഭാഗ്യം.,  ഇപ്പോൾ ജയിലിൽ കിടക്കുന്ന ടി.പി വധത്തിലെ എല്ലാ പുള്ളികളും അന്ന് പുറത്തായിരുന്നു. എന്റെ ശരീരം അടി മുടി വിറക്കാൻ തുടങ്ങി, എന്തെല്ലാമായിരുന്നു.. മലപ്പുറം കത്തി, അമ്പും വില്ലും, പെണ് പിള്ളേർ എല്ലാം പോയി. "ദൈവമേ!!! വീണ്ടും യുണിഫോം വീണ്ടും വടിയും കുന്തവുമായി നടക്കുന്ന 8 മാഷ് , ടീച്ചർ. ഇതിലും നല്ലത് ആ കഷണം കയറിൽ തൂങ്ങുന്നതായിരുന്നു.

ഇനിയാണ് എന്റെ കഥയുടെ ക്ലൈമാക്സ് ആരംഭിക്കുന്നത് . 

കണ്ണൂരിലെ ഒരു പാട് കാമുകീ കാമുകൻ മാർക്ക്  ജന്മം കൊടുത്ത അവരുടെ കണ്ണീരിന്റെയും കഥന കഥകളുടെയും സന്തോഷത്തിന്റെയും ദുഖത്തിന്റെയും ആഹ്ലാദത്തിന്റെയും കഥകൾ ഒരു പാട് പറയാനുള്ള കണ്ണൂര് S .N കോളേജ് തല ഉയർത്തി നില്ക്കുന്നു. ബസ്സിലെ കിളികളും, കോളേജിലെ കിളികളും, കോഴികളും, പഞ്ചാര കുട്ടന്മാരും ഇപ്പോഴും കണ്ടു മുട്ടുന്ന തോട്ടട ബസ്സ്‌ സ്റ്റോപ്പ്‌, അതിനു പിറകിലായി മാഷ്മാരും കുട്ട്യോളും ചായയും ബീഡിയും സിഗരറ്റും വലിച്ചും   വിട്ടും   കത്തിവെക്കുന്ന, ക്ലാസ് കട്ട് ചെയ്യുന്നവരുടെ ഇട താവളമായ പവിത്രെട്ടെന്റെ ചായ പീടിക. ഇത്രയും ആയാൽ മതിയോ തീര്ച്ചയായും പോര. ഇതിനെല്ലാം നടുക്കായി ഭദ്രമായ നാല് മതിൽ കേട്ടിനകത്തു അതെ ഞാൻ  പ്ലസ് 2 ആഭാസത്തിനു ചേർന്ന S .N . ട്രുസ്ടിന്റെ സ്കൂൾ.  അതിൽ നാടിനെയും നാട്ടുകാരെയും വീട്ടുകാരെയും കെട്ട്യൊളെം കുട്ട്യോളെം മൊത്തം വിറപ്പിച്ചു കൈയിൽ  ഒരു ചൂരലുമായി നടക്കുന്ന ബൈജു മാഷ്‌.

കാലം അങ്ങനെ കിടന്നു പോയി, സ്കൂളിൽ നിന്നും എങ്ങനെയെല്ലാം എപ്പോഴെല്ലാം മതില് ചാടാമെന്നും ക്ലാസ് എപ്പോൾ എങ്ങിനെയെല്ലാം കട്ട് ചെയ്യാമെന്നും പഠിച്ചു അതിൽ ഞങ്ങൾ വിധക്തരായി. സ്കൂൾ പിള്ളേരെ വിട്ടു കോളേജ് പെണ്‍ പിള്ളേരെ ലൈൻ അടിച്ചും വലിച്ചും തുടങ്ങി. പവിത്രേട്ടന്റെ കടയിലെ സ്ഥിരം കുസ്റ്റെമെർ ആയി. തോട്ടട ബസ്‌ സ്റ്റൊപ്പിലെ സ്ഥിരം കുറ്റികളായി. മണിക്കൂറുകൾ നീണ്ട വായ്നോട്ടം കണ്ടു ബസ്സ്‌ സ്റ്റൊപിന്റെ കാലുകൾ നാണം കാരണം ദ്രവിച്ചു പോയി. പല സ്ഥലങ്ങളും അടർന്നു വീണു തുടങ്ങി. ഞങ്ങൾ അഞ്ചു പേർ പഞ്ചാര കുനജുമാർ അങ്ങനെ വിലസി കാലങ്ങള നീക്കി.

പെട്ടെന്നൊരു ദിവസം എല്ലാവരെയും നടുക്കി കൊണ്ട്, നാട്ടിലാകെ ആ വാർത്ത പരന്നു.  തോട്ടടയിൽ ഭ്രാന്തൻ നായ ഇറങ്ങിയിരിക്കുന്നു. കുട്ടികൾ, അമ്മമാർ അച്ചന്മാർ അങ്ങനെ പലരെയും കടിച്ചിരിക്കുന്നു. പൊക്കിളിൽ പതിനാലു ഇന്ജക്ഷേനെടുത്തവർ  നാട്ടിൽ നിറയാൻ സാധ്യത ഉണ്ട്. നായയെ ഇതുവരെ കിട്ടിയില്ല. നാട്ടുകാരുടെയും സർക്കാറിന്റെയും നേത്രത്വത്തിൽ തിരച്ചാൽ ശക്തമാക്കിയിരിക്കുന്നു. നമ്മുടെ കഷ്ട്ടകാലം തുടങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ. തോട്ടട ബസ്‌ സ്റ്റോപ്പിൽ ആളിറങ്ങാതെ ആയി. ഇറങ്ങിയാൽ തന്നെ വേഗം കോലെജിലേക്ക്  പോയി തുടങ്ങി. പെണ്‍പില്ലെരെ അച്ഛനും ചേട്ടന്മാരും കോളേജിന്റെ മുറ്റത്ത് കൊണ്ട് വിടുന്ന അവസ്ഥ വന്നു. വിരസമായ നാളുകൾ ആകെ രക്ഷ പവിത്രേട്ടന്റെ ചായ പീടിക മാത്രം. ഒരു കോളേജ് ഇന്റർവെൽ സമയം ആളുകളുടെ മനസ്സില് ഭയമുണ്ടെങ്കിലും അത്യാവശ്യം ആളുകള് പുറത്തിറങ്ങി തുടങ്ങിയിരിക്കുന്നു. അന്ന് ഞങ്ങൾ സ്കൂളിന്റെ മതില് ചാടി. പവിത്രേട്ടന്റെ ചായ കടയില എത്തി.

നായയുമായി ബന്ധപ്പെട്ടു സ്കൂളിൽ ശക്തമായ ഉത്തരവുണ്ടായിരുന്നു ആരും ക്ലാസ് സമയം പുറത്തു പോകരുത്.  ക്ലാസ് കയിഞ്ഞാൽ തരിഞ്ഞു കളിക്കാതെ എത്രയും പെട്ടെന്ന് വീട്ടില് എത്തണം. ഇതിനെല്ലാം ചുമതല പെടുത്തിയിരിക്കുന്നത് നമ്മുടെ ബൈജുവിനെയും. നമുക്കെന്തു നായ, നമുക്കെന്തു ബൈജു. ചാടി ഓടി. പവിത്രേട്ടന്റെ പീടികയിൽ സാമാന്യം നല്ല തിരിക്കു. ചായയും കടിയും എത്രയും പെട്ടെന്ന് അകത്താക്കി തിരിച്ചു സ്കൂളിലേക്ക്. പകുതി നടന്നതെയുള്ളു ബൈജു വും സംഘവും സ്കൂളിനു പുറത്തേക്കു വരുന്നു. നമ്മൾ ഉള്ള ശക്തിയുമെടുത്തു പവിത്രേട്ടന്റെ കടയിലേക്ക് തിരിച്ചോടി. പവിത്രേട്ടന്റെ കടയുടെ തൂണും മേശയും കസേരയും ഒക്കെ പിടിച്ചു അഞ്ചു പേരും അകത്തെത്തി. പേടിച്ചു വെപ്രാള പെട്ട് ഓടി അകത്തു കിടന്ന നമ്മളെ കണ്ടതും പവിത്രെട്ടൻ "
എന്താ മക്കളെ നായ ഓടിച്ചോ!!!"  അപ്പോൾ നമ്മൾ അഞ്ചു പേരും ഒരേ സ്വരത്തിൽ "നായ എല്ലാ ചേട്ടാ.. ഒരു നായിന്റെ മോനാ... "  

നായയെയും ബൈജു വിനെയും നന്നായറിയുന്ന പവിത്രെട്ടനടക്കം എല്ലാവരും  പൊട്ടി ചിരിച്ചു, അപ്പോൾ പലരുടെയും മൂക്കിലൂടെയും വായിലൂടെയും ചായ പുറത്തേക്ക്‌ ഒഴുകുന്നുണ്ടായിരുന്നു..