Tuesday, August 27, 2013

നഷ്ട്ട കാമുകീ ........ നിനക്ക് വേണ്ടി

ഒരു മാസത്തെ ലീവും, അതിനോട് അനുബന്തിച്ചുള്ള ജോലി  തിരക്കും കാരണം പോസ്റ്റ്‌ വളരെ നീണ്ടു പോയി.

പണ്ട് 1946 ൽ, സോറി 2003 ൽ ഡിഗ്രിയും കഴിഞ്ഞ് അന്തവും കുന്തവുമില്ലാതെ നട്ടം തിരിഞ്ഞു നടക്കുമ്പോൾ, കല്യാണം കഴിക്കാൻ കണ്ടുവെച്ച കാമുകിയുടെ കല്യാണ നിശ്ചയവും, അവളുടെ ഉപ്പയും, ഉമ്മയും  നേരിട്ട് വന്നു നീ അവളുടെ അടുത്ത സുഹ്രത്താണെന്നും നീ കല്യാണത്തിന് എല്ലാ കാര്യത്തിനും മുന്നിൽ  നില്ക്കണമെന്നും കൂടി പറഞ്ഞപ്പോൾ എന്റെ മനസ്സില് ആദ്യം തോന്നിയ വികാരം അടുത്തുള്ള പ്ലാവിൻമേൽ കഴുത്തിൽ കയറിട്ടു  തൂങ്ങി ആടാനാണ് . പണ്ടേ നമ്മള് ഭയങ്കര ധൈര്യശാലി ആയതു കൊണ്ട് ആ പണി  നമ്മളെ കൊണ്ട് പറ്റൂല. ( ഭീരുക്കൾ) ധീരന്മാർ  ആത്മഹത്യ ചെയില്ല എന്ന് ഞാൻ എവിടെയോ വായിച്ചിരിക്കുന്നു. 

പിന്നെ അടുത്തത് ഒളിച്ചോട്ടം, ഉമ്മന്റെയും ഉപ്പന്റെയും അടുത്ത്  നിന്ന്  ജീവിതത്തിൽ മാറി നിന്നിട്ടില്ല. പിന്നയല്ലേ ഒളിച്ചോട്ടം. വിശപ്പിന്റെ അസുഖം ഉള്ളത് കൊണ്ട് സമയത്തിന് ഭക്ഷണം, അത് നിർബന്തമാ. ഒളിചോടിയാൽ വല്ല റെയിൽവേ സ്റ്റെഷനിലെയും പച്ച വെള്ളം കുടിച്ചു ജീവിക്കേണ്ടി വന്നാലോ. അതും നമ്മളെ കൊണ്ട്  പറഞ്ഞ പണിയല്ല. അപ്പോൾ മനസ്സില് ഒരു ബൾബ് കത്തി, കെട്ടു, വീണ്ടു കത്തി പിന്നെ ഫ്യൂസ് ആയി പോയി.

ഏട്ടന് ഒരു കത്തെഴുതാൻ തീരുമാനിച്ചു. നരകത്തിൽ നിന്ന് ചെകുത്താന്റെ അടുത്തെക്ക് ആണെന്നു നല്ലവണ്ണം അറിയാമെങ്കിലും എഴുതി.  ഈ എഴുത്ത് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ആത്മഹത്യ തന്നെയാണ്. അല്ലെങ്കിൽ അതിനപ്പുറം. ഈ ഏട്ടനെ കുറിച്ചും ഏട്ടൻ എനിക്ക് ചെകുത്താനായതിനെ കുറിച്ചും വിശദമായി  വേറെ പോസ്റ്റിൽ എഴുതാം.

കത്തിൽ എഴുത്തിന്റെ തലക്ക് രണ്ടു മാന്തലോട് കൂടി പ്രത്യേകം സൂചിപ്പിച്ചിരുന്നു വിസ കിട്ടുന്നെങ്കിൽ അടുത്ത മാസം 21 നു മുന്പായി കിട്ടണം. അതെന്തിനാണെന്നു എല്ലാവര്ക്കും മനസ്സിലായി കാണും. പറഞ്ഞത് പോലെ തന്നെ പെട്ടെന്ന് വിസ വന്നു. ഇത്രയും പെട്ടെന്ന് വിസ എത്തുമെന്ന് ഞാൻ പോലും കരുതിയില്ല. ഗൾഫിലെത്തിയാൽ എട്ടന് ചാകര തന്നെയായിരിക്കും. എട്ടതിയമ്മ രക്ഷിക്കാൻ എത്തുമായിരിക്കും എന്നുള്ളതാണ് ആകെ സമാധാനം. പറഞ്ഞപോലെ കൃത്യം 20 നു  തന്നെ ടിക്കറ്റ് എടുത്തു.

അങ്ങനെ ഞാനും ഗൾഫിൽ, ഒന്നാം ദിവസം തന്നെ ഏട്ടന്റെ വക പണി തുടങ്ങിയിരുന്നു. എത്തിയത് രാവിലെ 11 മണിക്ക് കശ്മലൻ വൈകുന്നേരം 4 മണിക്ക് ഇന്റർവ്യൂ ശരിയാക്കി വെച്ചിട്ടുണ്ട്. ഇപ്പോൾ എന്റെ അവസ്ഥ പുലിയുടെ മടയിലാനുള്ളത് അതിനകത്ത് സിംഹത്തെ കൂടി  കണ്ടവന്റെതാണ് . അത് ആര്ക്കും പറഞ്ഞാൽ  മനസ്സിലാവില്ല കൈയിൽ  മലയാളം മാത്രം. ഇവിടെ ആർക്കും അറിയാത്തത് അത് മാത്രവും. കരഞ്ഞു പറഞ്ഞു ഇന്റർവ്യൂ 6 മണി വരെ നീട്ടി. 5 മണി മുതൽ ഹൃദയം പട പഡാ എന്നിടിക്കാൻ തുടങ്ങി. അറുക്കാൻ കൊണ്ടു പോവുന്ന  പോത്തിനെ പോലെ എന്നെ വണ്ടിയിലിട്ടു ഏട്ടൻ ഇന്റർവ്യൂ  ഉള്ള കമ്പനി യെ ലക്ഷ്യമാക്കി നീങ്ങി. വണ്ടിയിൽ വെച്ച് എന്റെ ശരീരത്തിലെ ഓരോ കഷ്ണവും പാർട്സ് ആയി മുറിചെടുക്കുന്നുണ്ട്. ഡോർ തുറന്ന് പുറത്തേക്കു ചാടിയാലോ എന്ന് വരെ തോന്നി പോയി.

ഇന്റർവ്യൂ  ചെയ്യുന്നത് ഒരു പക്കാ മിസ്രി. അയാള് എന്തെല്ലോ അറബിക് ഇന്ഗ്ലിഷിൽ ചോദിക്കുന്നു. ഞാൻ എന്തെല്ലോ മലയാളം ഇന്ഗ്ലിഷിൽ മറുപടി പറയുന്നു. സെൻട്രൽ a/c യുടെ നടുവിൽ ഇരുന്നിട്ടും ഞാൻ  വിയർത്തു കുളിക്കുന്നുണ്ട് . ഇന്റർവ്യൂ അവസാനിച്ചു ഉടൻ  അയാൾ ഓഫീസ് ബോയിയോടു  വെള്ളം എനീക്ക് തരുവാൻ  പറഞ്ഞു. ഞാൻ തിരിഞ്ഞു നടക്കുമ്പോൾ അയാള് എന്നെ നോക്കി ചിരിക്കുന്നത് കാണാമായിരുന്നു.

തെറി വിളിയും തിന്നലും, കുടിക്കലുമായി ഒരു മാസം പിന്നിട്ടു. ഒരു ദിവസം ജോബ്‌ ഓഫർ സൈൻ ചെയ്യാൻ ഫോണ്‍ വിളി വന്നു. അടിമ എന്നാ പേപ്പറിൽ ഒപ്പ് വെച്ചു. അങ്ങനെ അനേകം കറവ പശുവിനു നടുവിൽ ഞാനും.

എല്ലാം അവൾ കാരണമല്ലേ എന്നോർക്കുമ്പോൾ...........

No comments: