Thursday, August 29, 2013

90 കൊട്ട .. വീണ്ടും 90 കൊട്ട ...

You are kindly requested to issue a cheque of  AED 30,000/- in the name of  Mr............. ,  against labour department to provide 90 employees kotta in Labour Dept.

Thanks and Regards
............
Hr Dept.

രാവിലെ തന്നെ ഉറക്കചെവിടോടെ ഓഫീസിൽ എത്തിയപ്പോൾ എന്റെ കണ്മുന്നിൽ ആദ്യം പെട്ട മെമ്മോ. ഹോ പാവം ലേബർ ഡിപ്പാർറ്റ്മെന്റ്. ഇപ്പോൾ കൊട്ട കച്ചവടവും തുടങ്ങി. ആഗോള സാമ്പത്തിക മാന്ദ്യം അവരെ ഇത്രത്തോളം ആക്കിയ കാര്യം അറിഞ്ഞില്ല. പണ്ട് മെലിഞ്ഞൊട്ടിയ വയറും, നെഞ്ചിൻ കൂടുകളുമായി  കൊട്ട വിൽക്കാൻ വരുന്ന നാരായണിയുടെയും, ഗോപാലന്റെയും സ്ഥാനത്ത് ഞാൻ ഇവിടെയുള്ള അറബികളെയും അറബിച്ചികളെയും കണ്ടു ആർത്തു ചിരിച്ചു. എന്റെ ചിരികണ്ട് സഹപ്രവർത്തകർ അവിടെ നിന്നും ഇവിടെ നിന്നും മൊക്കെ തലപോക്കി ഇവന് ഭ്രാന്തായോ എന്നർത്ഥത്തിൽ വീണ്ടും ഫേസ് ബുക്കിലേക്ക് തല താഴ്ത്തി. 

പെട്ടെന്ന് ഞാൻ സ്വപ്ന ലോകത്ത് നിന്ന് തിരിച്ചു വന്നു. എന്റെ രണ്ട് കണ്ണുകളും മേശമേൽ വീണു. റബ്ബിൽ ആലമീനായ തമ്പുരാനെ നാം എന്താ ഈ കാണുന്നെ 90 കൊട്ടക്ക് മുപ്പതിനായിരം ദിർഹമോ, മനുഷ്യനെ മുടിപ്പിക്കുന്നതിനു ഒരു കണക്കില്ലേ. ഞാനിതങ്ങനെ അക്കൌണ്ട് ചെയ്യും. ഡെബിറ്റ് കോട്ട. ക്രെഡിറ്റ് പെട്ടി കാശ് ...  ഡെബിറ്റ് പെട്ടി കാശ് ... ക്രെഡിറ്റ് ബാങ്ക് . ഇനി ഈ കൊട്ട എന്തെന്ന് ഒഡിറ്റെർ ചോദിച്ചാൽ ഞാനെന്തു മറുപടി പറയും. ജിഞ്ചർ കടിച്ച മങ്കി യെ പോലെ ഞാൻ അങ്ങനെ ഇരിക്കുമ്പോൾ അതാ അടുത്ത മേമ്മോയുമായി ഓഫീസ് ബോയ്‌ വരുന്നു. 

You are kindly requested to issue a cheque of  AED 57,000/- in the name of  Mr............. ,  against labour department to provide 90 employees kotta in Labour Dept.

Thanks and Regards
............
Hr Dept.

ഹെന്റെ പടച്ചോനെ എന്നെ അങ്ങ് കൊന്നെ ... വീണ്ടും കൊട്ട ...... ഈ ലേബർ ഡിപാർട്ട് മെന്റിനെന്താ കൊട്ട കച്ചവടം മാത്രമേ ഉള്ളു. ഇതാ ഇപ്പോൾ ഇന്ത്യൻ രൂപ യുടെ മൂല്യം ഇടിഞ്ഞത് കാരണം ഇന്ത്യക്കാർ മൊത്തം കാശ് നാട്ടിൽ അയക്കുന്നത് അറബി അറിഞ്ഞു കാണും. അത് കൊണ്ട് കൊട്ടക്ക്  വില കൂട്ടിയിരിക്കുന്നു. ഹോ എന്നാലും ഈ അറബികളെ സമ്മതിക്കണം.

പിന്നെയും സംശയം ബാക്കി ഈ ലേബർ ഡിപ്പാർട്ട്മെന്റ് കൊട്ട വില്ക്കോ. വിറ്റാലും  ഇത്ര പൈസക്കൊക്കെ വില്ക്കോ. ഇത്രയും കോട്ട HR എന്തിനാ. ഏതായാലും ഫോണ്‍ വിളിച്ചു നോക്കാം. ആരെ വിളിക്കും. 3 മിസ്രി, 1 ഫിലിപ്പിനോ, 1 സർദാർ, 1 മല്ലു. മല്ലുവിനെ ഈ കൊട്ട കച്ചവടമൊക്കെ അറിയൂ. മല്ലുവിനെ തന്നെ ആദ്യം വിളിക്കാം. ഡേയ് ഈ കൊട്ട എന്താഡേയ് .. ഹി ഹി ഹീ കൊട്ട എന്താണെന്നരിയില്ലെ ഈ ഓല ഒക്കെ കൊണ്ടുണ്ടാക്കുന്ന, ഇപ്പോൾ ഇവിടെ പ്ലാസ്റ്റിക്‌ കൊണ്ടുള്ള കൊട്ടയും കിട്ടുന്നുണ്ട്‌. എന്റെ മുഖം ചുവന്നു തുടുത്ത്  ഞാൻ പരഞ്ഞു നീ ആളെ അദികം പഠിപ്പിക്കല്ലേ ഞാൻ ചോദിച്ചത് നിന്റെ വീട്ടിലുള്ള കൊട്ട യുടേ കാര്യമല്ല രാവിലതന്നെ അവിടെ നിന്നും തള്ളി വിട്ട കൊട്ടയുടെ കാര്യമാ... അവൻ പറഞ്ഞു അള്ളാണെ നബിയാണെ ഞാൻ ഒന്നും കൊടുത്തു വിട്ടിട്ടില്ല. അത് വല്ലവരും നിങ്ങളുടെ വീട്ടില് കൊട്ട ഇല്ലത്തതരിഞ്ഞിട്ട് കൊടുത്തു വെട്ടതായിരിക്കും. പിന്നെയും കലിപ്പ്. കലിപ്പ് തീരുന്നില്ലല്ലോ. ഞാൻ അവനോടു വിശദമായി, കുറച്ചു എരിവും പുളിയും കൂടി ചേർത്ത് പറഞ്ഞു. ഹോ ഹോ അദാണോ കാര്യം, ആ സർദാർ ഇന്ന് രാവിലെ അർജെന്റ്റ് പനിയുന്ടെന്നു പറഞ്ഞ് ടൈപ്പ് ചെയ്യുന്ന കണ്ടിരുന്നു. അത് കൊട്ട എല്ലാ Quota യാണ്. Employee  quota with Labour Department 

എന്റെ ചുറ്റുമുള്ള ഭൂമി മൊത്തം കറങ്ങി. എന്നെക്കാൾ നല്ല ആരോഗ്യമുള്ളത് കൊണ്ട് ഞാൻ ഒന്നും ചെയ്തില്ല ആ സിംഗിനെ.. പിന്നെ നമ്മുടെ ഇന്ത്യയെ ഇങ്ങനെ ആക്കിയ മൻ മോഹന്ജിയുടെ നാട്ടുകാരനല്ലേ. ഇത്രയേ പ്രദീക്ഷിക്കെണ്ടു .

Tuesday, August 27, 2013

നഷ്ട്ട കാമുകീ ........ നിനക്ക് വേണ്ടി

ഒരു മാസത്തെ ലീവും, അതിനോട് അനുബന്തിച്ചുള്ള ജോലി  തിരക്കും കാരണം പോസ്റ്റ്‌ വളരെ നീണ്ടു പോയി.

പണ്ട് 1946 ൽ, സോറി 2003 ൽ ഡിഗ്രിയും കഴിഞ്ഞ് അന്തവും കുന്തവുമില്ലാതെ നട്ടം തിരിഞ്ഞു നടക്കുമ്പോൾ, കല്യാണം കഴിക്കാൻ കണ്ടുവെച്ച കാമുകിയുടെ കല്യാണ നിശ്ചയവും, അവളുടെ ഉപ്പയും, ഉമ്മയും  നേരിട്ട് വന്നു നീ അവളുടെ അടുത്ത സുഹ്രത്താണെന്നും നീ കല്യാണത്തിന് എല്ലാ കാര്യത്തിനും മുന്നിൽ  നില്ക്കണമെന്നും കൂടി പറഞ്ഞപ്പോൾ എന്റെ മനസ്സില് ആദ്യം തോന്നിയ വികാരം അടുത്തുള്ള പ്ലാവിൻമേൽ കഴുത്തിൽ കയറിട്ടു  തൂങ്ങി ആടാനാണ് . പണ്ടേ നമ്മള് ഭയങ്കര ധൈര്യശാലി ആയതു കൊണ്ട് ആ പണി  നമ്മളെ കൊണ്ട് പറ്റൂല. ( ഭീരുക്കൾ) ധീരന്മാർ  ആത്മഹത്യ ചെയില്ല എന്ന് ഞാൻ എവിടെയോ വായിച്ചിരിക്കുന്നു. 

പിന്നെ അടുത്തത് ഒളിച്ചോട്ടം, ഉമ്മന്റെയും ഉപ്പന്റെയും അടുത്ത്  നിന്ന്  ജീവിതത്തിൽ മാറി നിന്നിട്ടില്ല. പിന്നയല്ലേ ഒളിച്ചോട്ടം. വിശപ്പിന്റെ അസുഖം ഉള്ളത് കൊണ്ട് സമയത്തിന് ഭക്ഷണം, അത് നിർബന്തമാ. ഒളിചോടിയാൽ വല്ല റെയിൽവേ സ്റ്റെഷനിലെയും പച്ച വെള്ളം കുടിച്ചു ജീവിക്കേണ്ടി വന്നാലോ. അതും നമ്മളെ കൊണ്ട്  പറഞ്ഞ പണിയല്ല. അപ്പോൾ മനസ്സില് ഒരു ബൾബ് കത്തി, കെട്ടു, വീണ്ടു കത്തി പിന്നെ ഫ്യൂസ് ആയി പോയി.

ഏട്ടന് ഒരു കത്തെഴുതാൻ തീരുമാനിച്ചു. നരകത്തിൽ നിന്ന് ചെകുത്താന്റെ അടുത്തെക്ക് ആണെന്നു നല്ലവണ്ണം അറിയാമെങ്കിലും എഴുതി.  ഈ എഴുത്ത് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ആത്മഹത്യ തന്നെയാണ്. അല്ലെങ്കിൽ അതിനപ്പുറം. ഈ ഏട്ടനെ കുറിച്ചും ഏട്ടൻ എനിക്ക് ചെകുത്താനായതിനെ കുറിച്ചും വിശദമായി  വേറെ പോസ്റ്റിൽ എഴുതാം.

കത്തിൽ എഴുത്തിന്റെ തലക്ക് രണ്ടു മാന്തലോട് കൂടി പ്രത്യേകം സൂചിപ്പിച്ചിരുന്നു വിസ കിട്ടുന്നെങ്കിൽ അടുത്ത മാസം 21 നു മുന്പായി കിട്ടണം. അതെന്തിനാണെന്നു എല്ലാവര്ക്കും മനസ്സിലായി കാണും. പറഞ്ഞത് പോലെ തന്നെ പെട്ടെന്ന് വിസ വന്നു. ഇത്രയും പെട്ടെന്ന് വിസ എത്തുമെന്ന് ഞാൻ പോലും കരുതിയില്ല. ഗൾഫിലെത്തിയാൽ എട്ടന് ചാകര തന്നെയായിരിക്കും. എട്ടതിയമ്മ രക്ഷിക്കാൻ എത്തുമായിരിക്കും എന്നുള്ളതാണ് ആകെ സമാധാനം. പറഞ്ഞപോലെ കൃത്യം 20 നു  തന്നെ ടിക്കറ്റ് എടുത്തു.

അങ്ങനെ ഞാനും ഗൾഫിൽ, ഒന്നാം ദിവസം തന്നെ ഏട്ടന്റെ വക പണി തുടങ്ങിയിരുന്നു. എത്തിയത് രാവിലെ 11 മണിക്ക് കശ്മലൻ വൈകുന്നേരം 4 മണിക്ക് ഇന്റർവ്യൂ ശരിയാക്കി വെച്ചിട്ടുണ്ട്. ഇപ്പോൾ എന്റെ അവസ്ഥ പുലിയുടെ മടയിലാനുള്ളത് അതിനകത്ത് സിംഹത്തെ കൂടി  കണ്ടവന്റെതാണ് . അത് ആര്ക്കും പറഞ്ഞാൽ  മനസ്സിലാവില്ല കൈയിൽ  മലയാളം മാത്രം. ഇവിടെ ആർക്കും അറിയാത്തത് അത് മാത്രവും. കരഞ്ഞു പറഞ്ഞു ഇന്റർവ്യൂ 6 മണി വരെ നീട്ടി. 5 മണി മുതൽ ഹൃദയം പട പഡാ എന്നിടിക്കാൻ തുടങ്ങി. അറുക്കാൻ കൊണ്ടു പോവുന്ന  പോത്തിനെ പോലെ എന്നെ വണ്ടിയിലിട്ടു ഏട്ടൻ ഇന്റർവ്യൂ  ഉള്ള കമ്പനി യെ ലക്ഷ്യമാക്കി നീങ്ങി. വണ്ടിയിൽ വെച്ച് എന്റെ ശരീരത്തിലെ ഓരോ കഷ്ണവും പാർട്സ് ആയി മുറിചെടുക്കുന്നുണ്ട്. ഡോർ തുറന്ന് പുറത്തേക്കു ചാടിയാലോ എന്ന് വരെ തോന്നി പോയി.

ഇന്റർവ്യൂ  ചെയ്യുന്നത് ഒരു പക്കാ മിസ്രി. അയാള് എന്തെല്ലോ അറബിക് ഇന്ഗ്ലിഷിൽ ചോദിക്കുന്നു. ഞാൻ എന്തെല്ലോ മലയാളം ഇന്ഗ്ലിഷിൽ മറുപടി പറയുന്നു. സെൻട്രൽ a/c യുടെ നടുവിൽ ഇരുന്നിട്ടും ഞാൻ  വിയർത്തു കുളിക്കുന്നുണ്ട് . ഇന്റർവ്യൂ അവസാനിച്ചു ഉടൻ  അയാൾ ഓഫീസ് ബോയിയോടു  വെള്ളം എനീക്ക് തരുവാൻ  പറഞ്ഞു. ഞാൻ തിരിഞ്ഞു നടക്കുമ്പോൾ അയാള് എന്നെ നോക്കി ചിരിക്കുന്നത് കാണാമായിരുന്നു.

തെറി വിളിയും തിന്നലും, കുടിക്കലുമായി ഒരു മാസം പിന്നിട്ടു. ഒരു ദിവസം ജോബ്‌ ഓഫർ സൈൻ ചെയ്യാൻ ഫോണ്‍ വിളി വന്നു. അടിമ എന്നാ പേപ്പറിൽ ഒപ്പ് വെച്ചു. അങ്ങനെ അനേകം കറവ പശുവിനു നടുവിൽ ഞാനും.

എല്ലാം അവൾ കാരണമല്ലേ എന്നോർക്കുമ്പോൾ...........